MALABAR HERITAGE ACADEMY

We invite related authentic articles from scholars to publish here...

Tuesday, 28 February 2017

മലബാർ കലാപം

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം'. മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിള ലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം ( Moplah Rebellion). ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ സമരമാണ്. പിൽക്കാലത്ത് ഏറനാട്, വള്ളുവനാടു പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹള പിന്നീട് വൻതോതിലുള്ള ഹിന്ദു കൂട്ടക്കൊലകളിലേക്കും പീഡനങ്ങളിലേക്കും നയിച്ചു.

ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ പോലീസുകാരെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹിന്ദുമത വിഭാഗങ്ങൾക്കു നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. ഈ ലഹളയുടെ ഭാഗമായി മാപ്പിളമാർ നിർബന്ധിതമായി നിരവധി ഹിന്ദുക്കളെ മുസ്ലീം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഇതിന് വഴങ്ങാത്തവരെ കൊല്ലപ്പെടുത്തുകയൊ പ്രസ്തുത പ്രദേശത്ത് നിന്ന് ഓടിക്കുകയോ ചെയ്തു. ഇത് ഒരു ലക്ഷത്തിലധികം പേരെ ബാധിച്ചു എന്ന് ആനി ബസന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ചരിത്ര പശ്ചാത്തലം :

1921 ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന കലാപങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ കലാപം. പത്തൊൻ പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാറിലെ മാപ്പിളമാർ നിരവധി കലാപങ്ങൾ നടത്തിയിരുന്നു . പത്തൊന്പതാം നൂറ്റാണ്ടിലെ കർഷകകലാപങ്ങളിൽ ഭുരിഭാഗവും മലബാറിലെ തെക്കൻ താലുക്കുകളായ ഏറനാടിലും വള്ളുവനാടിലും നടന്നു .ഈ താലുക്കുകളിലെ ജീവിതസാഹചര്യങ്ങളിൽ ഒട്ടും മെച്ചമായിരുന്നില്ല. ഭുമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കുലിവേല ചെയ്‌തും മാപ്പിളമാർ ഇവിടെ ഉപജീവനം നടത്തി.

എന്നാൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ, അന്യായമായ നികുതി പിരിവ്, ഉയർന്ന പാട്ടം തുടങ്ങിയവ ഇവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു.
1841 ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണുരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കര്ഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു.
1849 ൽ മഞ്ചേരിയിലും 1851 ൽ കുളത്തൂരിലും 1852 ൽ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാർ ഭൂഉടമകൾക്കും ബ്രിടിഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി. 

ഖിലാഫത്ത് പ്രസ്ഥാനത്തോട്നുബന്തിച്ചുള്ള ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തരപ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം.

1792-ലാണ് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായത്. അപ്പോഴേക്കും മിക്ക രാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടിഷ് ഭരണം കേരളത്തിൻറെ സാമ്പത്തികവ്യവസ്ഥയെ ആകെ മാറ്റിമറിച്ചു. ബ്രിട്ടീഷുകാർക്കു മുന്നേ തന്നെ പോർട്ടുഗീസുകാർ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയെ മുച്ചൂടും നശിപ്പിച്ചിരുന്നു.

ബ്രിട്ടീഷ് വ്യവസായങ്ങളുടെ ചരക്കുകൾ കേരളത്തിൽ പ്രചരിച്ചു. ബ്രിട്ടീഷുകാർ വരുന്നതുവരെ കേരളത്തിൽ പറയത്തക്ക ഭൂനികുതി ഉണ്ടായിരുന്നില്ല. കച്ചവട ചരക്കുകൾടെ ചുങ്കങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ആദായമായിരുന്നു മുഖ്യ വരവിനം. നാട്ടുരാജാക്കന്മാർ തമ്മിലുള്ള കിടമത്സരം മൈസൂർ സുൽത്താന്മാർ മുതലെടുത്തു. അവർ കേരളത്തെ കീഴടക്കി . കൊച്ചിവരെ എത്തിയ ഹൈദരാലി മലബാറിൽ തന്റെ സാന്നിദ്ധ്യം ശക്തമാക്കി. 

മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെ ആക്രമണത്തിനു ശേഷമാണ് സ്ഥിരമായ ഭൂനികുതി ഏർപ്പെടുത്തിത്തുടങ്ങിയത്. ഹൈദരാലിയുടെ മരണശേഷം മകൻ ടിപ്പുസുൽത്താൻ അധികാരമേറ്റെടുത്തെങ്കിലും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ അധികാരം തിരികെപിടിച്ചു. ഹൈദരാലി ഏർപ്പെടുത്തിയ നികുതി ബ്രിട്ടീഷുകാർ ദുസ്സഹമാം വിധം വർദ്ധിപ്പിച്ചു. ഈ നികുതി വർദ്ധനവ് നിരവധി കുടുംബങ്ങളെ ഭൂരഹിതരും വഴിയാധാരം മാത്രമുള്ളവരുമാക്കി.

യഥാർത്ഥ കൃഷിക്കാർക്ക്ഭൂമിയിൽ അവകാശമില്ലാതാകുകയും ഭൂമിയെല്ലാം ജന്മിമാരുടെയും ദേവസ്വത്തിന്റെയും സ്വകാര്യസ്വത്താവുകയും ചെയ്തു. ചൂഷിതരായ കുടിയാന്മാരുടെ അസംതൃപ്തി ക്രമത്തിൽ ലഹളകളുടെ രൂപം കൈക്കൊണ്ടു. ചിലപ്പോൾ ജന്മിമാരെ ആക്രമിച്ചു തങ്ങളിൽ നിന്നും ചൂഷണം ചെയ്തിരുന്ന ധാന്യങ്ങളടക്കം ബലമായി തിരിച്ചെടുക്കുന്ന രൂപത്തിൽ മറ്റു ചിലപ്പോൾ ജന്മികളുടേയും ഉദ്യോഗസ്ഥന്മാരുടേയും എതിരായ കലാപങ്ങളുടെ രൂപത്തിൽ. 

മലബാറിൽ നല്ലൊരു പങ്കു കൃഷിക്കാരും മാപ്പിളമാരായിരുന്നു. ജന്മികളൂം കാണക്കുടിയാന്മാരുമാകട്ടെ നമ്പൂതിരി, നായർ എന്നീ സമുദായക്കാരും. മലബാർ കലാപത്തിൽ മുഖ്യമായി പങ്കെടുത്തത് മുസ്ലിം സമുദായക്കാരായിരുന്നു. മാത്രവുമല്ല കലാപകാരികൾ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചപ്പോൾ തന്നെ ബ്രിട്ടീഷുകാർക്ക് വേണ്ട ഒത്താശകൾ നൽകിയിരുന്ന കുറേയേറെ ജന്മികളേയും, വധിക്കുകയും ചെയ്തു.

ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ദരിദ്ര കർഷകർക്കും തൊഴിലാളികൾ‌ക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. സർക്കാരിന്റെ ജനദ്രോഹനയങ്ങൾകാരണം ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്ലിം കർഷകരുടെ അസംതൃപ്തി ചെറുതല്ലാത്ത രീതിയിൽ വളർന്നിരുന്നു. 

തടി,ഉപ്പ്, പുകയില തുടങ്ങിയവയുടെ കുത്തകവ്യാപാരം കമ്പനി ഏറ്റെടുത്തു. അമ്പതോളം വരുന്ന അത്യാവശ്യ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ നികുതി ചുമത്തി. നികുതി ഭാരം സാധാരണജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാണെന്ന് കാണിച്ച് മലബാർ കളക്ടർ ബാബർ കമ്പനിക്കു കത്തയക്കുകപോലുമുണ്ടായി. എന്നാൽ കമ്പനി അതൊന്നും ചെവിക്കൊള്ളാൻ കൂട്ടാക്കിയതുപോലുമില്ല.

ആദ്യകാല കലാപങ്ങൾ: 
1836 മുതൽ ചെറുതും വലുതുമായ ലഹളകൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടർച്ചയാണെങ്കിലും അവയിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങൾ‌ക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തിൽ ഉണ്ടായിരുന്നു എന്നതാണു ഇത്. 

1792 മുതല് 1799 വരെ മലബാർ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. വർദ്ധിച്ച ലഹളകൾ നടന്ന കാലമായിരുന്നു അത്. 1800 നും 1805 നും ഇടയില് വീണ്ടും വലിയ ലഹളകൾ നടന്നു. 1832നുശേഷം കാർഷിക വിളവുകളൂടെ വില വർധിച്ചതിനുശേഷം കൃഷിക്കാരിൽ നിന്ന് ഭൂമി ഒഴിപ്പിക്കാനുള്ള ജന്മികളുടെ ശ്രമം പതിന്മടങ്ങ് വർദ്ധിച്ചു. അതോടേ കലാപങ്ങൾ കൂടുതലായിട്ടുണ്ടായി.

ലഹളകളോ കലാപങ്ങളോ ഉണ്ടാകുമ്പോൾ ജന്മിമാരുടെ സഹായത്തിന്‌ ബ്രിട്ടിഷ് പട്ടാളം രംഗത്തിറങ്ങിയിരുന്നു. അതിനാൽ ജന്മികളെ മാത്രമല്ല ബ്രീട്ടീഷ് മേധാവിത്വത്തിനെതിരേയും അവർ കലാപം നയിച്ചു. നിരവധി ജന്മിമാരേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും അവർ കൊന്നു, ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടപ്പോഴൊക്കെ അവർ ജനങ്ങളുടെ ക്രൂരമായി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു. 

1849 ലെ മഞ്ചേരി കലാപത്തോടെയാണ് ഈ സമരങ്ങൾ തീവ്രതാർജ്ജിച്ചത്. കളരിഗുരുക്കളായിരുന്ന ഹസ്സൻ മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു മഞ്ചേരി കലാപം നടന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന നികുതിക്കെതിരേ അദ്ദേഹം ആയുധമെടുത്തു പോരാടാൻ ആഹ്വാനം ചെയ്തു.

1880 കളിൽ തന്നെ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള മുറവിളികൾ മലബാറിൽ മുഴങ്ങിയീരുന്നു. തികച്ചും ഭരണഘടനാപരമായ നടപടികളാണ് ഇതിന് സ്വീകരിച്ചിരുന്നത്. 1916 ന് ശേഷം വർഷം തോറുമുള്ള രാഷ്ട്രീയ സമ്മേളനങ്ങളിൽ കുടിയാൻ പ്രസ്ഥാന നേതാക്കളും ജന്മിമാരായ പ്രതിനിധികളും ഏട്ടുമുട്ടി. ഇത്തരം സമ്മേളനങ്ങളുടെ സംഘാടകരായിരുന്ന ജൻ‌മിമാർ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള പ്രമേയങ്ങൾ അംഗീകരിച്ചില്ല. 1920 ൽ കുടിയാൻ‌മാരുടെ സംഘടനയായ കുടിയാൻ സംഘം രൂപീകൃതമായി. ഒഴിപ്പിക്കൽ, മേൽ‌ച്ചാർത്ത്,പൊളിച്ചെഴുത്ത്,അന്യായ മിച്ചവാര വർദ്ധന എന്നിവയെ എതിർത്തുകൊണ്ടാണ് കുടിയാൻ പ്രസ്ഥാനം വളർന്നത്. 

വിവിധ തലൂക്കുകളിലെ പൊതുയോഗങ്ങളിൽ മുസ്ലിം കുടിയാന്മാർ ധാരാളമായി പങ്കെടുത്തിരുന്നു. എം പി നാരായണ മേനോൻ, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ എന്നിവർ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുവാനും കുടിയാൻ പ്രസ്ഥാനം ശക്തിപ്പെടുത്താനും ശ്രമിച്ചു. 

1920 ഓഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും മറ്റും കോഴിക്കോട് സന്ദർശിച്ചു. 1921 ജനുവരി 30ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മലബാറിൽ കോൺഗ്രസ്-ഖിലാഫത് കമ്മിറ്റികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർ തോമസ് ഖിലാഫത് സമ്മേളനങ്ങൾ നിരോധിച്ചു. നിരോധനത്തെയും കടുത്ത മർദനങ്ങളെയും അതിജീവിച്ച് ഖിലാഫത് വ്യാപകമായി. 


Thursday, 9 February 2017

ABOUT MALABAR HERITAGE ACADEMY

മഹത്തായ സാംസ്കാരിക പൈതൃകം നിലനില്ക്കുന്ന പ്രദേശമാണ് മലബാര്‍. പൗരാണിക കാലം മുതല്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നും വിദേശ വ്യാപാരികള്‍ , ലോക സഞ്ചാരികള്‍, മത പ്രബോധകര്തുടങ്ങിയവര്ഇവിടെ വന്നു പോവുകയും അതിലൂടെ സാധ്യമായ ആദാന- പ്രദാനങ്ങളിലൂടെ ഒരു സവിശേഷ സംസ്കാരം ഉടലെടുക്കുകയുമുണ്ടായി.

മലബാറിലെ അമൂല്യ കാര്ഷിക -- വ്യവസായികോല്പ്പന്നങ്ങളും സുഖകരമായ കാലാവസ്ഥയും പ്രദേശവാസികളുടെ പെരുമാറ്റത്തിലെ ഊഷ്മളതയും എല്ലാം മലബാറിന്റെ ഖ്യാതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്പ്രചരിക്കാന്കാരണമായി. അതോടൊപ്പം അധിനിവേശം തങ്ങളുടെ വേരുറപ്പിക്കാന്ശ്രമിച്ചപ്പോഴും വൈദേശിക ഭരണകൂടവും പ്രഭുക്കന്മാരും ചേര്ന്ന് അശാന്തി പടര്ത്താന്ശ്രമിച്ചപ്പോഴും ചെറുത്തുനില്പ്പ് നടത്താനും മലബാറിലെ ജനത തയ്യാറായി
                                   
തനതായ കലാരൂപങ്ങള്രൂപപ്പെടുത്തുന്നതിലും കാവ്യ  സംഗീത രചനയിലും ഈടുറ്റ ഗ്രന്ഥങ്ങള്രചിക്കുന്നതിലും തങ്ങളുടെ സാഹിത്യ നൈസര്ഗ്ഗിക സംഭാവനകള്ക്കു പുറമെ വാസ്തുകല, ആയോധനകല , വൈദ്യശാസ്ത്രം , പാചകകല തുടങ്ങി ഭാഷക്കുതന്നെയും സവിശേഷ ശൈലിയും വഴക്കവും ഭാവവും നല്ശുകയും,  'അറബിമലയാളം' എന്ന പുതിയ ഭാഷതന്നെ സംഭാവന ചെയ്തതിലൂടെയും കൃഷിയും വ്യവസായവും കച്ചവടവും മാത്രമല്ല തങ്ങള്ക്കു വഴങ്ങുക എന്നുകൂടി സമൂഹം തെളിയിക്കുകയായിരുന്നു

                                   
ഉന്നതമായ സംസ്കാരത്തെ ആഴത്തില്പഠിക്കാനുള്ള ശ്രമം കുറഞ്ഞ തോതില്മാത്രമേ നടന്നിട്ടുള്ളൂ . പഠനം നടത്താന്ഉദ്ദേശിക്കുന്നവര്ക്കു തന്നെ മതിയായ സൗകര്യവും ലഭ്യമല്ല. പൈതൃകത്തിന്റെ ഈടുവെയ്പ്പുകള്സൂക്ഷിച്ചുവെച്ചു പുതിയ തലമുറകള്ക്കു കൈമാറാന്സാധിക്കുന്ന ശ്രമങ്ങളും കാര്യമായി നടന്നുകാണുന്നില്ല .


  സാഹചര്യത്തിലാണ് ' മലബാര്ഇംഗ്ലീഷ് സ്കൂള്ഒരു എളിയ ശ്രമം ആരംഭിക്കുന്നത്. സംസ്കാരത്തെ ആഴത്തില്പഠിക്കുന്നതിനായും അതു രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമായി പഠനകേന്ദ്രം, ഗവേഷണം നടത്തുന്നവര്ക്ക് സഹായകരമായ റഫറന്സ് ലൈബ്രറി, പുതിയതലമുറയ്ക്ക് സംസ്കാരത്തെ പരിചയപ്പെടുത്താനായി ഹെറിറ്റേജ് മ്യൂസിയം, കലാരൂപങ്ങള്പഠിക്കാനും ആസ്വദിക്കാനും കലാപഠനകേന്ദ്രം, പഠനഗവേഷണങ്ങള്‍  നടത്തുന്നവര്ക്ക് സാന്വത്തിക സഹായം എന്നിവയോടൊപ്പം പ്രദേശത്തിന്റെ വിദ്യാഭ്യാസ  സാന്വത്തിക പുരോഗതിക്ക് ആക്കം കൂട്ടുന്ന പ്രവര്ത്തനങ്ങള്കൂടി ലക്ഷ്യം വെച്ചു രൂപം നല്കിയതാണ് മലബാര്ഹെറിറ്റേജ് അക്കാദമി.